Description
സുനിൽ പരമേശ്വരൻ
പെട്ടെന്ന്… മനസ്സിലിരുന്ന് ആരോ പറഞ്ഞു രക്ഷപ്പെടുക. അവധൂതന്റെ ചെമ്പിച്ച തലനാരുകൾ ചിതറി വീഴുന്ന മുഖം കാണുന്നു. ശവപറമ്പിലെ ചാരത്തിന്റെ മണമുള്ള ശ്വാസത്തിന്റെ ഗന്ധമറിയുന്നു. ചുറ്റിലും ഒരു അപകടം പിണയുന്നതിന്റെ ലക്ഷണങ്ങൾ… എവിടെയോ ഒരു ചതി കാത്തി രിക്കുന്നു… മരണത്തിനും ജീവിതത്തിനുമിടയിലെ നിമിഷങ്ങൾ കടന്നുപോയികൊണ്ടിരിക്കുന്നു. ഇനി വൈകിയാൽ ഒരു പക്ഷേ…? പിന്നെ ഒന്നും ചിന്തിച്ചില്ല… ജെമിനിയുടെ കൈയിൽ പിടിച്ച് ഋഷി ഓടി ഇരുട്ടിലേക്ക്… അപ്പോഴേയ്ക്കും അവരെ തേടി മരണത്തിന്റെ മണമുള്ള മുഖവുമായി അവർ വരാൻ തുടങ്ങിയിരുന്നു…
Reviews
There are no reviews yet.