Description
കെ.പി. സുധീര
നിന്റെ ഓർമകളിലേക്ക് മുഖംതിരിക്കുമ്പോൾ ലോകം അപ്രത്യക്ഷമാകുന്നു.
പ്രകൃതിയും നീയും മാത്രമേ ഇപ്പോൾ കൺമുൻപിലുള്ളൂ.
മറ്റെല്ലാം വിസ്മൃതിയായി. മറ്റെല്ലാം ഉപേക്ഷിക്കപ്പെട്ടു.
ഈ പ്രകൃതിയിലാകെ നീ സന്നിഹിതമായതുപോലെ!
നിന്റെ കണ്ണുകളിലേക്കു മാത്രം നോക്കിയിരിക്കുക!
എത്ര ആനന്ദകരമാണത്!
ഇതൊന്നും എന്റെ വികാരവിഭ്രാന്തിയല്ല.
ഞാൻ എന്നിലേക്കുതന്നെ തിരിഞ്ഞുനില്ക്കയാണ്.
എന്നിലേക്ക് തിരിയുക എന്നാൽ നിന്നിലേക്കു തിരിയലല്ലേ?
നിനക്കൊപ്പമുള്ള നിന്റെ ശരീരം ഇപ്പോൾ എനിക്കൊപ്പമാണ്.
നിന്നിൽനിന്ന് പിരിയുവാൻ കഴിയുന്നില്ല. ഒരു കണ്ണാടിയിലെന്നപോലെ
നിന്നെ ഞാൻ കാണുന്നു; എന്നെത്തന്നെ കാണുന്നതുപോലെ!
കാളിദാസന്റെ അനശ്വരകാവ്യമായ മേഘദൂതിന്റെ നോവൽ ആഖ്യാനം