Description
പി.പി. ജാനകിക്കുട്ടി
സമതലത്തിലൂടെ ഒരു പ്രാർഥനാഗീതംപോലെ പ്രശാന്തമായി ഒഴുകിയ തെളിനീർ പ്രവാഹമായിരുന്നു പി.പി. ജാനകിക്കുട്ടിയുടെ വ്യക്തിജീവിതം. എന്നാൽ അതിനിടയിൽ തീരങ്ങളോട് കലഹിച്ചും തടദ്രുമങ്ങളെ കടപുഴക്കിയും ഇരമ്പിക്കുതിച്ചൊഴുകുന്ന സർഗാത്മകതയുടെ ഒരു പ്രവാഹംകൂടി ഉണ്ടായിരുന്നു. അന്തർവാഹിനിയായ ആ സാരസ്വതപ്രവാഹത്തിന്റെ തീരത്തടിഞ്ഞ വിലപിടിപ്പുള്ള മുത്തുകളും പവിഴങ്ങളുമാണ് ഈ കാവ്യസമാഹാരത്തിലുള്ളത്. മാതൃഭാഷയെ അമ്മയായി കണ്ട് ആരാധിക്കുന്ന മനസ്സിന്റെ ഉടമയായ ജാനകിക്കുട്ടി അമ്മയ്ക്കേല്ക്കുന്ന പരാഭവങ്ങളിൽ വല്ലാതെ രോഷംകൊള്ളുകയും അത്തരം നീക്കങ്ങൾക്കെതിരേ ഒരു ചാവേർപ്പോരാളിയുടെ വീറോടെ ഒറ്റയാൾപ്പോരാട്ടം നടത്തുകയും ചെയ്തിരുന്നു.
– സി. വാസുദേവൻ
ഓർമകളും സ്വപ്നങ്ങളും ഭാവനയും യാഥാർഥ്യവും ചേർന്നൊഴുകി ഒരു മായാലോകം തീർക്കുന്ന കവിതകളുടെ സമാഹാരം.