Description
കുഞ്ഞുണ്ണി
മൗനത്തിൽനിന്ന് മനുഷ്യന്റെ ശബ്ദം കടഞ്ഞെടുത്തെ കവിയാണ് കുഞ്ഞുണ്ണി. അത് ഇന്ദ്രജാലമാണ്. വിനയപൂർവമായ ധിക്കാരമാണ്. ആ ധിക്കാരത്തിൽ ത്രികാല ജ്ഞാനിയായ കുഞ്ഞുണ്ണിക്കവി വാക്കുകളെ കത്തിച്ചു വെട്ടമുണ്ടാക്കുന്നു. വെട്ടമുരുട്ടിയെടുത്ത് ഇരുട്ടത്തിടുന്നു. ഇരുട്ടുരുട്ടിയെടുത്ത് വെട്ടത്തിടുന്നു. വിരുദ്ധോക്തിയുടെ കല ആവിഷ്കരിക്കുന്ന കടങ്കഥയിലൂടെ, പഴഞ്ചൊല്ലിലൂടെ, നാടൻപാട്ടിലൂടെ കുഞ്ഞുണ്ണിക്കവിതയുടെ മനസ്സ് ദ്രാവിഡത്തനിമയെ പുണർന്നു കിടക്കുന്നു. വാക്കുകളെ വഴിയാധാരമാക്കാതെ, അക്ഷരത്തെ ഉപാസിക്കുന്ന കുഞ്ഞുണ്ണിക്കവിതയുടെ വിശുദ്ധമായ മനസ്സാണ് ഈ കവിതകൾ.
അവതാരിക: എം. എൻ. കാരശ്ശേരി