Description
മാടമ്പുകുഞ്ഞുകുട്ടൻ
വാർദ്ധക്യവും മരണവും സിദ്ധാർത്ഥനിൽ ഉൾവേവായി നിറഞ്ഞു. ജരയും നരയും ഗുപ്തമായ അറിവിന് സ്പർശമായി. ലോകത്തിന്റെ ദുഃഖങ്ങൾ മനം നിറഞ്ഞപ്പോൾ സിദ്ധാർത്ഥൻ ബോധിയുടെ ചുവട്ടിൽ മറ്റൊരു തണലായി. സിദ്ധാർത്ഥൻ ബുദ്ധനായി. ഭഗവാൻ സിദ്ധാർത്ഥൻ യശോധരയുടെ സ്വന്തമല്ലാതായി. ആത്മനാഥനല്ലാതെയായി. പ്രാണിലോകങ്ങൾക്കൊക്കെ നാഥനായി. അപ്പോൾ യശോധര തഥാഗതയായി. തഥാഗതന്റെ ബഹിർരൂപമായി. പതിപത്നീബന്ധത്തിൽ നിന്നു നടന്നുകേറി അർദ്ധനാരീശ്വരനായി, വാഗർത്ഥങ്ങളെപ്പോലെ ഒന്നായി…